നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ വയനാട് കാരാപ്പുഴ ടൂറിസം പദ്ധതി സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു. അടുത്തമാസം അവസാനം പ്രവേശനം അനുവദിക്കാനാണ് തീരുമാനം. നിർമാണ ജോലികൾ ഇഴഞ്ഞുനീങ്ങിയതാണ് ഉദ്ഘാടനം വൈകാൻ കാരണം. പലതവണ ഉദ്ഘാടനതീയതി തീരുമാനിച്ചാണ്. നിർമാണങ്ങൾ പൂർത്തിയാകാത്തതിനാൽ തീയതികൾ മാറ്റേണ്ടിവന്നു.
ഇപ്പോഴിതാ രണ്ടാംഘട്ട നിർമാണങ്ങൾ ഏറെക്കുറ പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഏപ്രിൽ അവസാന വാരത്തോടെ ഉദ്ഘാടനം നടത്തി സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങുകയാണ് അധികൃതർ. നടപ്പാതകളും, പൂന്തോട്ടവും, വിശ്രമകേന്ദ്രങ്ങളും, ചിൽഡ്രൻസ് പാർക്കും ഒരുങ്ങിക്കഴിഞ്ഞു. പന്ത്രണ്ടരയേക്കറിലാണ് ടൂറിസം പദ്ധതി തയ്യാറാക്കുന്നത്. ഇതുവരെ നാല് കോടി രൂപയാണ് ഇവിടെ ചിലവഴിച്ചത്.
ഉദ്ഘാടനത്തിനുശേഷം മൂന്നാംഘട്ടനിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിനായി അഞ്ചുകോടി രൂപയുടെ പദ്ധതികളാണ് തയ്യാറാക്കുന്നത്. സ്വിപ് ലൈൻ, മൂന്ന് തൂക്ക് പാലങ്ങൾ എന്നിവയാണ് മൂന്നാംഘട്ടത്തിലെ പ്രധാന ആകർഷണം.