കണ്ണൂർ സർവകലാശാല കലോല്‍സവത്തിന് കാസർകോട് എൽ ബിഎസ് എൻജിനിയറിങ് കോളേജിൽ വർണാഭമായ തുടക്കം. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മേളക്ക് തിരിതെളിയിച്ചു.
രണ്ടു ദിവസത്തെ സ്റ്റേജ് ഇതര മൽസരങ്ങൾക്ക് ശേഷമാണ് മേളക്ക് ഔദ്യോഗികമായ തുടക്കമായത്. നദികളുടെ പേരിട്ട വിവിധ വേദികളിലാണ് മൽസരം. പ്രധാന വേദിയായ തേജ്വസിനിയിലെ ഭരതനാട്യ മൽസരങ്ങൾ രാവേറെ നീണ്ടു
സർവകലാശവലക്ക് കീഴിയെ നൂറ്റിയമ്പതിനടുത്ത് കോളേജുകളിൽ നിന്നും പ്രത്യേക സ്ക്രീനിങ്ങൊന്നുമില്ലാതെ മൽസരാർഥികളെത്തിയതോടെ പലയിനങ്ങളുടെയും തീരാൻ വൈകി. നാടൻപ്പാട്ടും സംഘഗാനവും നാടകവുമടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് ഇന്ന് വേദികളെ ഉണർത്തുക. യുവജനോൽസവം ഞായറാഴ്ച്ച സമാപിക്കും.