വിലമതിക്കാനാവാത്ത നിധി കിട്ടിയ സന്തോഷത്തിലാണ് കണ്ണൂർ സർവകലാശാലയുടെ മലയാള പഠന വിഭാഗം. കാസർകോട് ജില്ലയിലെ ഏറ്റവും വലിയ ഹോം ലൈബ്രറിയായ രാവണേശ്വരം പെരകമന ഇല്ലത്തെ ഈശ്വരൻ നമ്പൂതിരിയുടെ പുസ്തകങ്ങൾ ഇനി സർവകലാശാലക്ക് സ്വന്തം. അപൂർവങ്ങളായവ അടക്കം ഏഴായിരത്തിലധികം പുസ്തകളുണ്ട് ഈശ്വരൻ നമ്പൂതിരിയുടെ ശേഖരത്തിൽ.
രാവണേശ്വരം പെരികമന ഇല്ലത്തെ ഈശ്വരൻ നമ്പൂതിരിയുടെ ജീവിത സമ്പാദ്യമാണ് ഈ പുസ്തകങ്ങൾ. അമ്പതു വർഷത്തിലേറെ കാലം അച്ചടിശാലകളും പുസ്തകപുരകളും അലഞ്ഞ് നേടിയ വിലയിടാനാവാത്ത സമ്പാദ്യം. മനയിൽ നിന്നും ഈ അപൂർവ സമ്പാദ്യം യാത്രയാകുകയാണ്. പുതിയ വായനക്കാരനെ തേടി കണ്ണൂർ സർവകലാശാലയുടെ മലയാളം വകുപ്പിലേക്ക്.യാത്ര സൗകര്യങ്ങളില്ലാതിരുന്ന കാലത്ത് പുസ്തകങ്ങൾ തലചുമടായി വീട്ടിലെത്തിച്ച ചരിത്രം വരെ ഉണ്ട് ഈശ്വരന് നമ്പൂതിരിക്ക്. രാമചരിതം മുതൽ യുവഎഴുത്തുകാരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ വരെ കൈമാറുന്ന കൂട്ടത്തിൽ.പുതിയ തലമുറക്ക് സംസ്കരമാണ് കൈമാറുന്നതെന്നാണ് ഈശ്വരൻ നമ്പൂതിരിയുടെ അഭിപ്രായം.
എമ്പ്രാതിരുയുടെ ആഗ്രഹം പോലെ സർവകലാശാലയിൽ റഫറൻസ് ലൈബ്രററി പണിയാനാണ് മലയാള പഠന വിഭഗത്തിന്റെ തീരുമാനം. വായനയെ നെഞ്ചോട് ചേർക്കുന്നവർക്ക് ഏപ്പോൾ വേണമങ്കിലും കയറി ചെല്ലാവുന്ന ഒരു കേന്ദ്രം . വെള്ളിയാഴ്ച്ച നടക്കുന്ന ചടങ്ങിൽ പുസ്തകങ്ങൾ സർവകലാശാലക്ക് കൈമാറും.രജിസ്ട്രാർ ബാലചന്ദ്രൻ കീഴോത്ത് ഇല്ലത്ത് എത്തിയാണ് പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നത്.