പട്ടയംകിട്ടാതെ കോഴിക്കോട് കൊടുവള്ളി കണ്ടാലമ്മൽ നാലുസെന്റ് കോളനിവാസികൾ ദുരിതത്തിൽ. പലകുടുംബങ്ങളും വീടുംസ്ഥലവും ഉപേക്ഷിച്ചു. വായ്പയെടുക്കാനാകാതെ കോളനിയിലെ കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങി.
ഭൂരഹിതരായ തൊഴിലാളികുടുംബങ്ങൾക്ക് ഭവന നിർമാണത്തിനായി പഞ്ചായത്ത് നൽകിയതാണ് സ്ഥലം.ആകെയുണ്ടായിരുന്ന 18 കുടുംബങ്ങളിൽ അവശേഷിക്കുന്നത് 14 കുടുബങ്ങളാണ്. പട്ടയം കിട്ടാത്തതിനെതുടർന്ന് വീടുപേക്ഷിച്ച് പോയവരാണ് ബാക്കിയുള്ളർ.പട്ടയത്തിനായി പലതവണ പഞ്ചായത്തിൽ കയറിയിറങ്ങി.കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലോണിനപേക്ഷിച്ചു.
റേഷൻ കാർഡില്ലാത്തതിനാൽ ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കുന്നില്ല. കൂലിപ്പണിയാണ് ഉപജീവന മാർഗം. കൈയ്യിൽ പണമുള്ളപ്പോൾ അധിക വിലകൊടുത്ത് അരിവാങ്ങും അല്ലാത്തപ്പോൾ പട്ടിണി.