കാസർകോട് ചന്ദ്രഗിരി പുഴയിൽ പഴയ വസ്ത്രങ്ങൾ തള്ളിയതിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അഴിമുഖത്തിനോട് േചർന്ന ഭാഗം നികത്തുന്നതിന്റെ ഭാഗമായിട്ടാണ് വസ്ത്രങ്ങൾ തള്ളിയത്. അതേ സമയം പ്രമുഖ രാഷ്ട്രീയ പാർട്ടി അസം കലാപ ബാധിതരെ സഹായിക്കാനായി ശേഖരിച്ചതാണ് വസ്്ത്രങ്ങളെന്ന ആക്ഷേപവും ഉയർന്നു.
റയിൽവേ സ്റ്റേഷനോട് ചേർന്ന് ചന്ദ്രഗിരി പുഴയിലാണ് ലോഡ് കണക്കിന് വസ്ത്രങ്ങൾ തള്ളിയത്. ഇടതൂർന്ന കണ്ടൽ ചെടികൾ വെട്ടിമാറ്റിയതിന് ശേഷമാണ് തുണികൾ തള്ളി അവയ്ക്ക് മേൽ കെട്ടിടാവശിഷ്ടങ്ങള്‍ കൊണ്ട് മൂടിയത്. നാട്ടുകാർ പരാതി നൽകിയതോടെ പൊലീസും റവന്യു വകുപ്പും അന്വേഷണം തുടങ്ങി
പ്രമുഖ രാഷ്ട്രീയ പാർട്ടി അസം കലാപബാധിതരെ സഹായിക്കാനായി നേരത്തെ ശേഖരിച്ച വസ്ത്രങ്ങളാണിവയെന്നാണ് ആരോപണം.ഈ പാർട്ടിയുമായി അടുത്ത ബന്ധമുള്ളയാളുടെ പറമ്പിനോട് ചേർന്നാണ് വസ്ത്രങ്ങൾ ഉപേക്ഷിച്ചത്
ഉപയോഗ്യ ശൂന്യമായ വസ്്ത്രങ്ങൾ മാത്രമാണ് ഉപേക്ഷിച്ചതെന്നാണ് പാർട്ടിയുടെ നിലപാട്. ശേഖരിച്ച വസ്ത്രങ്ങൾ അസമിലെത്തിച്ചതിന് തെളിവുകളുണ്ടെന്നും പാർട്ടി അവകാശപ്പെട്ടു