പാലക്കാട്ടെ സ്വകാര്യആശുപത്രിയിലെ വനിതാ ജീവനക്കാരുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. രണ്ടു വനിതാ നഴ്സുമാരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. യുവജനസംഘടനകൾ ആശുപത്രിയിലേക്ക് മാർച്ചുനടത്തി.
ആറുമാസത്തിനിടെ രണ്ടു വനിതാ നഴ്സുമാർ ആത്മഹത്യ ചെയ്തു. കൂടാതെ രണ്ടു ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ച് ചികിൽസയിലുമാണ്. സംഭവത്തിൽ ആശുപത്രി മാനേജ്്മെന്റിന് പങ്കുണ്ടെന്നാണ് ആരോപണം. ഡിവൈഎഫ്െഎ ഉൾപ്പെടെയുളള യുവജനസംഘടനകൾ ആശുപത്രിയിലേക്ക് മാർച്ചു നടത്തി. പൊലീസ് മാർച്ച് തടഞ്ഞതിനെതുടർന്ന് നേരിയ സംഘർഷമുണ്ടായി.
ആശുപത്രി നടത്തിപ്പുകാരായ ചിലർ ജീവനക്കാരെ ലൈംഗീകമായി ചൂഷണം ചെയ്തെന്ന വിവരമാണ് പൊലീസിനുലഭിച്ചത്. എന്നാൽ പൊലീസിന് ആരും പരാതി നൽകാൻ തയ്യാറായിട്ടില്ല. കോഴിക്കോട് റേഞ്ച് സ്പെഷൽബ്രാഞ്ച് എസ്പി എം.എൽ. സുനിൽ , എസിപി ജി.പൂങ്കുഴലി , എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ആശുപത്രി മാനേജ്്മെന്റ് പ്രതികരണം നൽകാൻ തയ്യാറായിട്ടില്ല.