നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതി പാസാക്കി രണ്ടുമാസം കഴിഞ്ഞിട്ടും നടപ്പാക്കാന്‍ നടപടിയില്ല. വീടുവയ്ക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന തൊണ്ണൂറ്റിമൂവായിരത്തോളം പേരാണ് സര്‍ക്കാരിന്റെ മെല്ലപ്പോക്കില്‍ വെട്ടിലായത്. ഇവരുടെ കാര്യത്തില്‍ തീരുമാനം വൈകുമ്പോഴും വന്‍തോതിലുള്ള വയല്‍നികത്തല്‍ വ്യാപകമായി തുടരുകയാണ്.
2008 ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമം അനുസരിച്ച് 2007 സെപ്റ്റംബറിന് ശേഷം നികത്തിയ വയലുകൾക്ക് കരഭൂമിയെന്ന ആനുകൂല്യം ലഭിക്കില്ല. പുതുതായി നികത്തുന്നവർക്ക് തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷയാണ് നിയമം മുന്നോട്ട് വെച്ചത്. എന്നാൽമറ്റ് ഭൂമിയില്ലാത്തവർക്ക് വയൽ നികത്തി വീടുവെക്കാം എന്നും ഈ നിയമം പറയുന്നു. വയലേത് , കരഭൂമിയേത് എന്ന് തിരിച്ചറിയാൻ ഡാറ്റാ ബാങ്ക് ഉണ്ടാക്കി വിജ്ഞാപനം ചെയ്യുണമെന്നും നിയമം നർദ്ദേശിച്ചു. നിയമം നിലവിൽ വന്ന് എട്ട് വര്‍ഷം കഴിഞ്ഞിട്ടും ഡാറ്റാ ബാങ്ക് പൂർത്തിയായില്ല.
ഇതിനിടയിലാണ് ഉമ്മൻചാണ്ടി സർക്കാർ ന്യായവിലയുടെ 25 ശതമാനം പിഴയടച്ച് നികത്തൽ ക്രമപ്പെടുത്താമെന്ന ഭേദഗതി കൊണ്ടുവന്നത്. ഇത് വന്‍കിടക്കാരെയും ഭൂമാഫിയയെയും സഹായിക്കാനാണെന്ന പരാതിക്കിടയാക്കി.
പിണറായി സർക്കാർ ,, യുഡിഎഫ് സർക്കാർകൊണ്ടു വന്ന ഭേദഗതി റദ്ദുചെയ്തു. ഇതോടെ 2008ലെനിയമം പുനസ്ഥാപിക്കപ്പെട്ടു. ഇനി മുതൽ വയൽ നികത്തി വീട് വെക്കാൻ അനുമതിലഭിക്കുക സ്വന്തമായി മറ്റ് ഭൂമില്ലാത്തവർക്ക് മാത്രം, നഗരസഭകളിൽ 5 സെന്റ് പഞ്ചായത്തുകളിൽ 10 സെന്റ് എന്നാണ് പരിമിതി. ഇപ്പോൾ ഒരുലക്ഷം അപേക്ഷകളാണ് വിവിധ ജില്ലകളിലായി ലഭിച്ചിട്ടുള്ളത്. വയൽകമ്മറ്റികൾ നിലവിൽവരികയും ഡാറ്റാ ബാങ്ക് വിജ്ഞാപനം ചെയ്യുകയും ചെയ് തശേഷമെ ഇവർക്ക് അനുമതി നൽകാനാവൂ.