കാസർകോട് നഗസരഭയിലെ ഭവന പുനരുദ്ധാരണ പദ്ധതിയിൽ നിന്ന് ഗുണഭോക്താക്കളുടെ വ്യാജ ഒപ്പിട്ട് പണംതട്ടിയതായി പരാതി. വനിതകൾക്ക് മത്രമായി നടപ്പാക്കിയ ഭവന പുനരുദ്ധാരണ പദ്ധതിയിലാണ് ക്രമക്കേട്. വിജിലൻസ് അന്വേഷണംതുടങ്ങി.
ഇത് ജെ.പി കോളനിയിലെ പരേതനായ കൊറഗപ്പന്റെ ഭാര്യ ലളിത. പെൺമക്കൾ മാത്രമുള്ള ലളിതയുടെ ഈ വീടിന്റെ അറ്റകുറ്റപണികൾക്കായാണ് നഗരസഭയിൽ അപേക്ഷ നൽകിയത്.2015 16ലെ വനിതകൾക്കായുള്ള ഭവന പുനരുദ്ധാരണ പദ്ധതിയലെ എട്ടാമത്തെ ഗുണഭോക്താവായി ലളിതെ തിരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് സംഭവിച്ചത് ഇങ്ങിനെ
ലളിത ഉൾപ്പടെ 19 പേർക്കായി നാലു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ കൈമാറിയെന്നാണ് രേഖകളിലുണ്ടെങ്കിലും ആർക്കും കിട്ടിയിട്ടില്ല. ഭരണകക്ഷിയിലെ ചിലരും ഉദ്യോഗസ്ഥരും ചേർന്ന് പണം തട്ടിയെടുത്തുവെന്നാണ് ആരോപണം. പരാതികളുടെ അടിസ്ഥാനത്തിൽ സി.ഡി.എസ്. മെംബർ സെക്രട്ടറിയെ പ്രതിയാക്കി വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങി.