ഒത്തുചേരലിന്റെ ആഘോഷത്തിമർപ്പിൽ കോഴിക്കോട്ടെ ഉത്തരേന്ത്യക്കാർ. ജാഫർഖാൻ കോളനി, കോട്ടൂളി പള്ളിമലക്കുന്ന്, ഗുജറാത്തി തെരുവ് എന്നിവിടങ്ങളിലാണ് ഹോളി ആഘോഷങ്ങൾ നടന്നത്.
നിറങ്ങളുടെ ഉൽസവമെത്തിയെന്ന് ഓരോ മുഖവും വിളിച്ചു പറഞ്ഞു.ചായങ്ങൾ വാരിത്തേച്ചും മധുരം പങ്കുവച്ചും മലയാളമണ്ണിനെ ഉത്തരേന്ത്യയാക്കി ഇവർ. വ്യാപാരത്തിനും മറ്റുമായി എത്തി വർഷങ്ങളായി കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ ഗുജറാത്തികളും മാർവാഡികളുമാണ് നഗരത്തെ നിറങ്ങളിൽ ചാലിച്ചത്.
ആശംസകൾക്കു പിന്നാലെ ഡോലിന്റെയും സംഗിന്റെയും താളത്തിൽ ദാംഡിയയുടെ ചുവടുകൾ. ഊർജം പകരാൻ ലസ്സിയുടെയും ഭാംഗിന്റെയും തണുപ്പ്. നാട്ടിലല്ലെങ്കിലും ആഘോഷങ്ങൾ കുറയ്ക്കാനാവില്ല. മാർവാഡികളുടെ ആഘോഷങ്ങളിൽ പക്ഷേ സ്ത്രീകളില്ല. ശിരോവസ്ത്രമണിയുന്നതിനാൽ സ്ത്രീകൾക്ക് വീടുകളിലാണ് ഹോളി ആഘോഷം.