ടോൾ പിരിവിന്റെ മറവിൽ ദേശസാൽകൃത റൂട്ടായ കാസർകോട് മംഗളൂരു റൂട്ടില്‍ ബസ് ചാർജ് വർധിപ്പിച്ചു. ഒറ്റയടിക്ക് മൂന്നുരൂപ വർധിപ്പിച്ചതോടെ പ്രതിഷേധവുമായി യാത്രക്കാരും രംഗത്തിറങ്ങി.
നാലുവരിയാക്കി വികസിപ്പിച്ച തലപ്പാടി മുതൽ മംഗളുരു പാതയിൽ ടോൾ ഏർപ്പെടുത്തിയതോടെയാണ് കേട്ടുകേൾവിയില്ലാത്ത നടപടി. കേരള, കർണാടക ആർടിസികൾ മാത്രം സർവീസ് നടത്തുന്ന റൂട്ടിൽ ഒറ്റയടിക്ക് കൂട്ടിയത് മൂന്നുരൂപ. സർക്കാർ ഉത്തരവോ ,കൃത്യമായ പഠനമോ ഇല്ലാതെയാണ് നിരക്ക് വർധിപ്പിച്ചതെന്നാണ് ആരോപണം.
124 സർവീസുകള്‍ വീതമാണ് ഇരു കെഎസ്ആർടിസികള്‍ക്കും കാസർകോട് മംഗളുരു റൂട്ടിലുള്ളത്. ടോൾ വഴി ഇരുപത്തിമൂവായിരം രൂപയാണ് അധിക ബാധ്യത. അതേ സമയം ചാർജ് കൂട്ടിയത് വഴി അരലക്ഷം രൂപയുടെ വരുമാനവർധനവ് ഉണ്ടായിട്ടുണ്ട്.