കോഴിക്കോട് പാലാട്ട് എയിഡഡ് സ്കൂൾ തുറക്കുന്നതിന് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ·. സ്കൂളിലെ പതിനേഴു വിദ്യാർഥികളെ വീണ്ടും താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റും. മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർഥികളും രക്ഷിതാക്കളും തെരുവിൽ സമരത്തിനിറങ്ങി. ഇതുവരെ പഠിച്ച ആ വിദ്യാലയും കളിമുറ്റവും തിരിച്ചുതരണമെന്നാണ് ഈ വിദ്യാർഥികളുടെ ആവശ്യം. കോഴിക്കോട് പാലാട്ട് യുപി സ്കൂളിലെ 17 വിദ്യാർഥികൾ ഇപ്പോൾ പെരുവഴിയിലാണ്.
നേരത്തെ സ്കൂൾ ഭൂമിയിൽ തർക്കം വന്നപ്പോൾ താൽക്കാലിക േകന്ദ്രത്തിലായിരുന്നു പഠനം. നിയമ പോരാട്ടത്തിനൊടുവിൽ സ്കൂൾ വീണ്ടും തുറക്കാനിരിക്കെ ഹൈക്കോടതിയുടെ സ്റ്റേ വന്നു. കോടതി വിധി അനുസരിക്കേണ്ടതിനാൽ സ്കൂൾ തുറക്കാനാകില്ല. 40 സെന്റ് ഭൂമിയിലാണ് വിദ്യാലയം. വിദ്യാർഥികൾ കുറഞ്ഞതോടെ സ്കൂൾ അടച്ചുപൂട്ടാൻ മാനേജ്മെന്റ് മുന്നോട്ടു വന്നു. പക്ഷേ, പതിനേഴു വിദ്യാർഥികൾ പഠിക്കാനുണ്ടെന്നും സ്കൂൾ അടച്ചുപൂട്ടരുതെന്നും രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
ഈ തർക്കമാണ് ഇപ്പോൾ കോടതിയിൽ തുടരുന്നത്. ഇനി കോടതി കനിഞ്ഞാൽ മാത്രമേ, പാലാട്ട് സ്കൂൾ തുറക്കാൻ കഴിയൂ. മലാപറമ്പ് സ്കൂൾ ഏറ്റെടുത്ത അേതമാതൃകയിൽ തന്നെ സർക്കാർ ഇടപെടലാണ് നാടൊന്നാകെ പ്രതീക്ഷിക്കുന്നത്. വിദ്യാർഥികളുടെ നിസഹായവസ്ഥ സർക്കാർ കോടതിയെ ധരിപ്പിക്കുമെന്നാണ് ആക്ഷൻകമ്മിറ്റിയുടെ പ്രതീക്ഷ.