കോഴിക്കോട് മൊകവൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദുരിതജീവിതം. കൊടുംചൂടിൽ ടാർപോളിൻ ഷീറ്റിനുകീഴിൽ നൂറിലേറെപ്പേരാണ് അടിസ്ഥാന സൗകര്യമേതുമില്ലാതെ കഴിയുന്നത്. തൊഴിലാളികളെ ഉടൻ മാറ്റി താമസിപ്പിക്കാൻ കോർപറേഷൻ ആരോഗ്യവിഭാഗം നിർദേശം നൽകി.
ടാർപോളിൻ ഷീറ്റിന് കീഴിൽ കൊടുംചൂട് സഹിച്ചാണ് നൂറിലേറെ തൊഴിലാളികൾ കഴിയുന്നത്. കൈക്കുഞ്ഞുങ്ങൾ ഉൾപ്പടെ കുടുംബമായാണ് പലരുടെയും താമസം. പതിനഞ്ചുപേർ വച്ചാണ് ഒരോ ഷെഡ്ഡിനുള്ളിലും ഞെങ്ങിഞെരുങ്ങി കഴിയുന്നത്. ടെലിഫോൺ കമ്പനികൾക്ക് വേണ്ടി റോഡിൽ കുഴിയെടുക്കുന്ന ജോലിയാണ് ഇവർക്ക്. രാത്രിയിലാണ് ജോലിയെന്നതിനാൽ പകൽനേരത്ത് കൊടുംചൂട് സഹിച്ചാണ് ഇവിടെ ഉറങ്ങുന്നത്. പ്രാഥമിക സൗകര്യങ്ങൾ ഒന്നുമില്ലാതെ
തൊഴിലാളികളുടെ ദുരിതജീവിതം കേട്ടറിഞ്ഞ് കോർപറേഷൻ ആരോഗ്യവിഭാഗം മൊകവൂർ കൈപ്പുറത്ത് പാലത്തെ ക്യാമ്പിലെത്തി. തൊഴിലാളികളെ 24 മണിക്കൂറിനകം മാറ്റിപ്പാർപ്പിക്കാൻ കരാറുകാരനോട് നിർദേശിച്ചിട്ടുണ്ട്