വരൾച്ചയിൽ വയനാട് വന്യജീവി സങ്കേതം കാട്ടുതീയുടെ പിടിയിലകപ്പെടാതിരിക്കാൻ ബഹുജന ബോധവൽക്കരണം നടത്തി വനംവകുപ്പ്. കോളജ് വിദ്യാർഥികളുടെയും വിവിധ സംഘടനകളുടെയും സഹായത്തിലായിരുന്നു വനാതിർത്തിയിൽ കാട്ടുതീക്കെതിരെയുള്ള പ്രചാരണം.
ജലം സംരക്ഷിക്കാൻ വനം സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി വയനാട് വന്യജീവി സങ്കേതത്തിൽ അഞ്ഞൂറ് വിദ്യാർഥികളാണ് ഒത്തുചേർന്നത്. എല്ലാവരും വിവിധ സംഘങ്ങളായി തിരിഞ്ഞ് വനാതിർത്തികളിലേക്ക് പോയി. ഗ്രാമവാസികളെ നേരിട്ട് കണ്ട് വനസംരക്ഷണത്തെക്കുറിച്ച് സംസാരിച്ചു. കാട്ടുതീ പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യവും പറഞ്ഞു നൽകി. മഴകുറഞ്ഞതിനാൽ ഏത് നിമിഷവും കാട്ടുതീ പടർന്നു പിടിക്കാമെന്ന അവസ്ഥ വനത്തിലുണ്ട്. കേരളത്തിലെ വനമേഖലയിൽനടന്ന ഏറ്റവും വലിയ ബോധവൽക്കരണമായിരുന്നു വയനാട്ടിലേത്. സോട്ട് കെ. ആർ. കൃഷ്ണദാസ് അസി. വൈൽഡ് ലൈഫ് വാർഡൻ നിലവിൽ കാട്ടരുവികളെല്ലാം വറ്റിക്കഴിഞ്ഞു. കാട്ടിലെ കുളങ്ങളിൽ മാത്രമാണ് വെള്ളം അവശേഷിക്കുന്നത്. കാട്ടുതീ പ്രതിരോധപ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ബോധവൽക്കരണംവഴി ലഭിക്കുമെന്നാണ് വനപാലകരുടെ പ്രതീക്ഷ.