ഇതു അഞ്ചാം തവണയാണ് കോഴിക്കോട് നഗരഹൃദയത്തിലെ മിഠായിത്തെരുവിനെ അഗ്നി വിഴുങ്ങുന്നത്.
ആദ്യത്തെ വലിയ തീപിടിത്തം 1995 ഫെബ്രുവരി 17നായിരുന്നു. അന്നത്തെ തീപിടിത്തവും രാധാ തീയറ്ററിനടുത്തായിരുന്നു. തീയറ്ററിനും എൽഐസി കെട്ടിടത്തിനുമിടയിലെ റോഡിന്റെ കിഴക്കുഭാഗത്തുണ്ടായിരുന്ന 18 കടകൾ അന്ന് കത്തിച്ചാമ്പലായി. ഇതിൽ ഒരു ഡസനോളം തുണിക്കടകളായിരുന്നു. ആളപായമുണ്ടായില്ല
*****************
2007 ഏപ്രില്‍ അഞ്ചിനാണ് ഏറ്റവും വലിയ ദുരന്തമുണ്ടായത്. എട്ടു പേരാണ് അന്ന് മരിച്ചത്. രാവിലെയുണ്ടായ പൊട്ടിത്തെറിയിലും അഗ്നിബാധയിലും 164 കച്ചവട സ്‌ഥാപനങ്ങൾക്ക് നാശനഷ്‌ടമുണ്ടായി. ഇതിൽ 27 കടകൾ പൂർണമായും നശിച്ചു. 113 കടകള്‍ക്ക് ഭാഗികമായും നഷ്‌ടമുണ്ടായി
****************
2010 ഡിസംബര്‍ ഒമ്പതിന് പുലർച്ചെ നാലരയോടെയുണ്ടായ തീപിടിത്തത്തിൽ എട്ടു കടമുറികൾ കത്തി നശിച്ചു. ആളപായമുണ്ടായില്ല. മൊത്തം 30 ലക്ഷം രൂപയുടെ നഷ്‌ടം അന്നുണ്ടായി
*****************
2015 മെയ് 13ന് രാത്രി പത്തു മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ അഞ്ചു കടകൾ പൂർണമായി കത്തി. രണ്ടു കടകൾക്ക് ഭാഗികമായി നാശനഷ്‌ടവുമുണ്ടായി. ഏകദേശം ഏഴര കോടി രൂപയുടെ നഷ്‌ടമാണ് അന്ന് ഉണ്ടായത്.