വന്യമൃഗശല്യം തടയാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കർഷകർ കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. വനാതിർത്തികളിലെ പഞ്ചായത്തുകളിലുള്ള കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിഷനെ നിയമിക്കണമെന്നാണ് പ്രധാന ആവശ്യം.
വളർത്തുമൃഗങ്ങളുമായാണ് മലയോര കർഷകർ കലട്രേറ്റിലേക്ക് മാർച്ചിന് എത്തിയത്. പശ്ചിമഘട്ട സംരക്ഷണ കർഷക ക്ലബാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
വന്യമൃഗങ്ങൾക്ക് കൃഷിഭൂമിയിലുള്ള നിയമപരിരക്ഷ ഒഴിവാക്കണമെന്നും കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഹൈറേഞ്ച് സംരക്ഷണസമിതി കൺവീന്ർ ഫാ.സെബാസ്റ്റിയൻ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫാംക്ലബ് ചെയർമാൻ ജോയികണ്ണഞ്ചിറ, ബോസ് വട്ടമറ്റം തുടങ്ങിയവർ സംബന്ധിച്ചു.