ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പച്ചക്കറികൾ വിഷത്തിൽ മുക്കിയതാണെന്ന പൊതുവായ ധാരണ നമുക്കിടയിലുണ്ട്. എന്നാൽ ആ ധാരണ മാറ്റാനൊരുങ്ങുകയാണ് കർഷകനും അധ്യാപകനുമായ വയനാട് നടവയൽ സ്വദേശി ടി. ജെ. മാത്യു. കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ജൈവപച്ചക്കറി വിളയിച്ചാണ് ഇദ്ദേഹം അവിടുത്തെകർഷകരെ വിഷരഹിത പാതയിലേക്ക് നയിക്കുന്നത്.
നാലേക്കറിൽ പതിനഞ്ചിലധികം പച്ചക്കറികൾ. ക്യാരറ്റ്, തക്കാളി, ബീറ്റ്റൂട്ട്, മത്തൻ, ചെറിയ ഉള്ളി, എന്നുതുടങ്ങി മലയാളികൾക്ക് വേണ്ട എല്ലാ ഇനങ്ങളും ഇവിടെയുണ്ട്. ഒരു തുള്ളി വിഷം ഈ മണ്ണിലോ, ചെടികളിലോ തളിച്ചിട്ടില്ല. എന്നിട്ടും എല്ലാം കരുത്തോടെ വളരുന്നു. കൃഷിയിടത്തിൽ തന്നെ വളർത്തുന്ന രണ്ട് നാടൻ പശുക്കളാണ് കരുത്തിന്റ രഹസ്യം. സോട്ട് ടി. ജെ. മാത്യു, കർഷകൻ മലയാളം അധ്യാപകനായ മാത്യു സ്ഥലം പാട്ടത്തിനെടുത്താണ് കഴിഞ്ഞ അഞ്ച്മാസംമുൻപ് കൃഷിയിറക്കിയത്. ഗുണ്ടൽപേട്ടയിലെ ഒരു കർഷക കുടുംബത്തെയും ഒപ്പം കൂട്ടി. വൻ ചിലവിൽ ബഹുവിളകൃഷി ചെയ്തിരുന്ന കർഷകർക്ക് ഈ രീതി പുതിയ അറിവ് സമ്മാനിച്ചു. ചുരുങ്ങിയ ചിലവിൽ കൂടുതൽ വരുമാനം. ഭൂമിക്കും, കർഷകനും, പച്ചക്കറി കഴിക്കുന്നവർക്കും ദോഷമില്ല.
കേരളത്തിലെ ജൈവപച്ചക്കറി കേന്ദ്രങ്ങൾവഴിയാണ് വിൽപന. ഗുണ്ടൽപേട്ടയിലെ കർഷകരുടെ സംഘം രൂപീകരിച്ച് കീടനാശിനി ഉപയോഗം പൂർണമായും അവസാനിപ്പിക്കുകയാണ് ലക്ഷ്യം.