മാനേജ്മെന്റ് അടച്ചുപൂട്ടിയ വയനാട് ചെമ്പ്ര എസ്റ്റേറ്റ് തൊഴിലാളികൾ പിടിച്ചെടുത്ത് കുടിൽ കെട്ടി. ഏഴാം തീയതി തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ പിടിച്ചെടുത്ത എസ്റ്റേറ്റ് രണ്ട് ഏക്കർവീതം തൊഴിലാളികൾ വീതിച്ചെടുക്കും.
മാനേജ്മെന്റുമായി ചർച്ചകൾ നടത്തി മടുത്തപ്പോഴാണ് തൊഴിലാളികൾ കടുത്ത തീരുമാനത്തിലെത്തിയത്. എസ്‌റ്റേറ്റ് പിടിച്ചെടുത്ത് രണ്ടേക്കർ വീതം വീതിച്ചെടുക്കാനായിരുന്നു തീരുമാനം. എന്നാൽ സർക്കാർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചതോടെയാണ് ഇന്ന് കുടിൽ കെട്ടി പിരിഞ്ഞത്.
സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളി സമരങ്ങളും ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം ഒക്ടോബർ 27നാണ് തോട്ടം പൂട്ടിയത്. തുടർന്ന് തൊഴിലാളികൾതന്നെ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. കൊളുന്ത് കുറഞ്ഞത് വരുമാനത്തെ കാര്യമായി ബാധിച്ചു. തൊള്ളായിരം ഏക്കർ വരുന്ന എസ്റേറ്റിൽ മുന്നൂറ് തൊഴിലാളികളാണുള്ളത്.