കാസർകോട്ടെ എൻഡോസൾഫാന്‍ ദുരിതബാധിതർക്ക് സുപ്രീംകോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരം ഈ മാസം മുപ്പത് മുതൽ വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയാണ് നഷ്ടപരിഹാരം വിതരണംചെയ്യുക
ഏപ്രിൽ പത്തിന് മുമ്പ് ദുരിതബാധിതരെന്ന് സർക്കാർ അംഗീകരിച്ച മുഴുവൻ പേർക്കും അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഡി.വൈ.എഫ്.ഐ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലായിരുന്നു വിധി. സമയ പരിധിക്കുള്ളിൽ തുക വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം.
രണ്ടു വർഷമായി മുടങ്ങികിടക്കുന്ന െമഡിക്കൽ ക്യാമ്പുകൾ പുനരാരംഭിക്കാനും തീരുമാനമായി. ഏപ്രിൽ അഞ്ചു മുതൽ ഒമ്പത് വരെയാണ് വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് നടക്കുക.4466 പേര് ഇതുവരെ ക്യാമ്പിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്യാമ്പിൽ നിന്നും അർഹരെന്ന് കണ്ടെത്തുന്നവരെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തും.