കോഴിക്കോട് പാളയം മാർക്കറ്റിലെ തൊഴിലാളി സമരം പച്ചക്കറിവരവിനെ ബാധിച്ചു. പച്ചക്കറിവില ഇരട്ടിയിലധികമായി. സി.ഐ.ടി.യു, എ.ഐ.ടി.യു.സി ,എസ്.ടി.യു , ഐ.എൻ.ടി.യുസി സംഘടനകളാണ് വേതന വർധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്.ഡിസംബർ 31 ന് അവസാനിച്ച കരാർ പുതുക്കി നിശ്ചയിക്കണം. തൊഴിലാളി സമരം വിപണിയെ കാര്യമായി ബാധിച്ചു.പച്ചക്കറി ലോറികളുടെ വരവ് കുറഞ്ഞു.
പച്ചക്കറിവിലവർധനയിൽ വലഞ്ഞത് ഏറെയും സാധാരണക്കാർ. സമരം അവസാനിപ്പിക്കാൻ ചർച്ച നിശ്ചയിച്ചിരിക്കുന്നത് തിങ്കളാഴ്ചയാണ്. അതേവരെ മലബാറിലെ ഏറ്റവും വലിയ പച്ചക്കറിമാർക്കറ്റിൽ അനിശ്ചിതത്വം തുടരും.