സംസ്ഥാനത്തോടുന്ന ട്രെയിനുകൾക്ക് ഇനി ഇടക്ക് വച്ച് എൻജിൻ മാറ്റാതെ തന്നെ സർവീസ് പൂർത്തിയാക്കാം. ഷൊർണർ- മംഗളുരു പാതയിലെ വൈദ്യൂതീകരണ ജോലികൾ പൂർത്തിയായതോടെ ആണിത്. നിലവിൽ തെക്ക് നിന്നും വൈദ്യുത എൻജിനിൽ വരുന്ന ട്രെയിനുകൾ ഷൊർണൂരിൽ വച്ച് ഡീസൽ ലോക്കോയിലേക്ക് മാറിയാണ് സർവീസ് നടത്തുന്നത്
ഷൊർണൂർ മംഗളുരു പാതയിലെ വൈദ്യൂതികരണ ജോലികൾ ദിവസങ്ങൾക്ക് മുമ്പാണ് പൂർത്തിയാത്. ചെറുവത്തൂർ മുതൽ മംഗളുരു വരെയുള്ള അവസാന റീച്ചിൽ കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടവും നടന്നു. ഇതോടനുബന്ധിച്ചുള്ള സബ് സ്റ്റേഷനുകളും പ്രവർത്തനം തുടങ്ങി.ഫലത്തൽ തിരുവനന്തപുരത്ത് നിന്നും മംഗളുരു വരെയുള്ള 634 കിലോമീറ്റ്‍ ദൂരത്തിൽ വൈദ്യുതി എൻജിൻ ഉപയോഗിച്ച് സർവീസ് നടത്താൻ റയിൽവേക്ക് ആകും. നേരത്തെ ഷൊർണൂർ വരെ വൈദ്യതി ലോക്കോയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ തുടർന്നങ്ങോട്ട് ഡീസല്‍ എൻജൻ ഘടിപ്പിച്ചാണ് ഓടിയിരുന്നത്.
പാതയുടെ വൈദ്യൂതീകരണം പൂർത്തിയായതോടെ ട്രെയിനുകൾ ഷൊർണൂരിൽ പിടിച്ചിടുന്നത് ഒഴിവാകും. ഒപ്പം പ്രവർത്തന ചിലവ് കുറയുകയും ചെയ്യും. പുതിയ എൻജിൻ ഉപയോഗിക്കാൻ കോഴിക്കോട് മംഗളുരു ഡിപ്പോയിലെ ലോക്കോ പൈലറ്റുമാർക്ക് പരീശീലനവും നൽകി കഴിഞ്ഞു. അതേ സമയം പുതിയ സംവിധാനത്തിലേക്ക് മാറുന്നതോടെ ട്രെയിനുകളുടെ വേഗം കൂടുമെന്ന പ്രതീക്ഷ മങ്ങുകയാണ്. പഴയ പാളങ്ങളായതിനാൽ വേഗനിയന്ത്രണം ഉള്ളതാണ് കാരണം. നിലവിൽ നേത്രാവദി, ഷിറിയ, കുമ്പള, കാര്യങ്കോട് പാലങ്ങളിലെല്ലാം വേഗ നിയന്ത്രണമുണ്ട്. മണിക്കൂറിൽ നാൽപത് കീലോമീറ്ററാണ് പാലങ്ങളിലെ പരമാവധി വേഗത.