പതിനാറു വർഷമായി കുടിവെള്ളം കിട്ടാക്കനിയാണ് കോഴിക്കോട് കൊടുവള്ളി കണ്ടാലമ്മൽ നാലുസെന്റ് കോളനി നിവാസികൾക്ക്. കിലോമീറ്ററോളം നടന്നാണ് കോളനിയിൽ ഇവർ വെള്ളമെത്തിക്കുന്നത്.
ഒരു തുള്ളി വെള്ളത്തിനായുള്ള പെടാപ്പാടാണിത്. ചെങ്കുത്തായ ഈ കയറ്റിറക്കങ്ങൾ താണ്ടി കിലോമീറ്റർ നടക്കണം. അപ്പോഴേക്കും പാതി ജീവൻ പോകും. കോളനിയിൽ പേരിനുപോലും ഒരു കിണറില്ല. പിന്നെ ഏക ആശ്രയം ആഴ്ചയിലൊരിക്കലെത്തുന്ന ജലനിധിയുടെ വെള്ളമാണ്.
വെള്ളമെത്തിക്കാൻ സർക്കാർ സ്ഥിരം സംവിധാനം ഒരുക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.