പൂർണമായിട്ടും ഡിജിറ്റൽ പണമിടപാടിലേക്ക് മാറി വിസ്മയമാകുകയാണ് കാസർകോട് ജില്ലയിലെ മലയോര ഗ്രാമമായ കുറ്റിക്കോൽ. കുറ്റിക്കോൽ എ.യു.പി സ്കൂളിലെ അധ്യാപകനാണ് ഡിജിറ്റൽ വിപ്ലവത്തിന് നേതൃത്വം നൽകുന്നത്.
ചുവന്ന് തുടുത്ത മലയോര ഗ്രാമമാണ്. വിപ്ലവത്തെ കുറിച്ചുള്ള കവല പ്രസംഗം കേട്ട് തഴമ്പിച്ച നാട്ടിൽ ഒരു വിപ്ലവം നടക്കുകയാണ്.. ഏത് കടയിൽ കയറിയാലും ഇതുപോലൊരു സ്റ്റിക്കർ കാണാം. എവിടെയും ഡിജിറ്റൽ മണി സ്വീകരിക്കും. കാലത്തിനൊത്ത് മാറുകയാണെന്നാണ് കടക്കാരുടെ പക്ഷം.
തുണിക്കടയിൽ മാത്രമല്ല,നിത്യചിലവിന് പച്ചക്കറി വാങ്ങാനും കുറ്റിക്കോലുകാർക്ക് കൈയ്യിൽ പണം വേണമെന്നില്ല.മൊബൈലിൽ പണമുണ്ടെങ്കിൽ എത്ര സാധനവുംകിട്ടും. പണനെരുക്കത്തിന്റെ കാലത്തെ കടംപറിച്ചിലിനെ മറിക്കടക്കാൻ സഹായിക്കുന്നുവെന്നാണ് അനാദിക്കടക്കാരന്റെ അഭിപ്രായം.
ഹോട്ടലുകളും.ഓട്ടോറിക്ഷകളും വരെ ഡിജിറ്റലായി കഴിഞ്ഞു. ഈ അധ്യാപകനും കുട്ടികളുമാണ് ഈ വിപ്ലവത്തിന്റെ പിന്നിൽ.മുതിർന്നവരെ പുതിയ ലോകത്തേക്ക് നയിക്കുന്നതാകട്ടെ കുട്ടികളും. മലയോര ഗ്രാമത്തിൽ നിന്നും റയിൽവേ ടിക്കറ്റെടുക്കാനും കറന്റ് ബില്ലടക്കാനും കാസർകോട് വരെ പോയി വരുന്നതിലെ ബുദ്ധമുട്ട് ഒഴിവാക്കാമെന്നാണ് പ്രധാന നേട്ടം.
കുറ്റിക്കോലിലെ 80 കടകളിൽ ഏഴുപത്തിയഞ്ചും ഡിജിറ്റൽ പണമിടപാടിലേക്ക് മാറികഴിഞ്ഞു. ബാക്കിയുള്ളവർ സ്മാർട് ഫോൺ വാങ്ങി ഡിജിറ്റലാകാനുള്ള ഒരുക്കവുമാണ്.