വ്യത്യസ്തമായ ഒരു കവിയരങ്ങിന് ഇന്നലെ കാസർകോട് സാക്ഷ്യം വഹിച്ചു. ദക്ഷിണേന്ത്യയിലെ പ്രമുഖ കവികള്‍ സ്വന്തം കവിതകള്‍ ചൊല്ലി അവതരിപ്പിച്ചത് സദസിന് പുത്തൻ അനുഭവമായി.
എല്ലാവരും കവികളാവുന്ന കാലത്ത് കവിതയിൽ നിന്നും കവിത്വം ചോരുന്നുവെന്ന ആശങ്കയുമായിട്ടാണ് പ്രഭാവർമ്മ കവിയരങിന് തുടക്കം കുറിച്ചത്. പാലക്കാടൻ വേലകളെ കുറിച്ച് പി.രാമൻ കാവ്യാത്മകമായി തന്നെ ചൊല്ലി.
തെലുങ്കിലെ തലമുതിർന്ന കവി ശിവറെഡിയുടെ ഊഴമായിരുന്നു അടുത്തത്.കുറുങ്കവിതകളുടെ മനോഹാരിതയുമായിട്ടായിരുന്നു വരവ്. മീനാക്ഷിയുടെദൈവം എവിടെയന്ന തുളു കവിതക്ക് സദസിന്റെ നിറഞ്ഞ കയ്യടിയാണ് കിട്ടിയത്. മലയാളവും കന്നഡയും തുളുവുമെല്ലാം കലർന്ന ബ്യാരി കവിത എവിടെയോ കേട്ടു മറന്ന പ്രതീതിയാണ് ഉണ്ടാക്കിയത്.
ബ്യാരി കവി ചടങ്ങിൽ തെലുങ്ക് കവി ശിവറെഡി പ്രഭാവർമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു.ദക്ഷിണേന്ത്യൻ സാംസ്കാരികോൽസവത്തിന്റെ ഭാഗമായിട്ടായിരുന്നു കവിയരങ്ങ്.