കോഴിക്കോട് കുറ്റിയാടി ദേവര്‍കോവിലില്‍ പുലിയിറങ്ങിയായി സംശയം. നാട്ടുകാരില്‍ ചിലരാണ് പുലിയെ കണ്ടതായി അവകാശപ്പെട്ടത്. എന്നാല്‍ മണ്ണില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ കാട്ടുപൂച്ചയുടേതാണെന്ന് വനംവകുപ്പ് അറിയിച്ചു. നാട്ടുകാരനായ മുജീബ് ചന്തയിൽനിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ് ഇടവഴിയിൽവച്ച് പുലിയെ കണ്ടത്.
ഇടവഴിയിൽനിന്നും അടുത്ത വീട്ടിലെ പറമ്പിലേക്കാണ് പുലി ഓടിക്കയറിയത്.അവിടെ തേങ്ങ പൊതിച്ചുകൊണ്ടിരുന്ന രാജീവനും ഉണ്ണികൃഷ്ണനും പുലിയെ കണ്ടതായി അവകാശപ്പെട്ടു.
തുടർന്ന് വനംവകുപ്പിൽ വിവരമറിയിച്ചു. ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തിൽ പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും പുലിയെകണ്ടെത്താനായില്ല.വനംവകുപ്പധികൃതരെത്തി മണ്ണിൽ പതിഞ്ഞ കാൽപ്പാടുകൾ പരിശോധിച്ച് കാട്ടുപൂച്ചയാണെന്ന നിഗമനത്തിൽ മടങ്ങി. ജനവാസമേഖലയിൽ പുലിയെ കണ്ടെന്ന വാര്‍ത്ത ദേവർകോവിലിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.