മലപ്പുറം എടപ്പാളിൽ തെരുവുനായ് കൂട്ടം കടിച്ചു കീറിയ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ശിവരാത്രി ദിനത്തിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ശേഷം കാണാതായ പന്താവൂർ മേലേപുരക്കൽ ജാനകിക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.
കാലികളെ മേയ്ക്കാൻ കാമ്പത്തെ വയലിൻ എത്തിയവരാണ് ജാനകിയുടെ മൃതദേഹം പതിനഞ്ചിൽ അധികം വരുന്ന നായക്കൂട്ടം കടിച്ചു കീറുന്നത് കണ്ടത്. കമ്പുകളുമായെത്തി തെരുവുനായ് ക്കൂട്ടത്തെ ഓടിച്ച ശേഷമാണ് മൃതദേഹം പരിശോധിക്കാനായത്.
കൈപ്പത്തി കളും കാൽപാദങ്ങളും കടിച്ചെടുത്ത നിലയിലായിരുന്നു. ദേഹമാകെ മാംസം കടിച്ചെടുത്ത് വികൃതമായ നിലയിലാണ്.
ശിവരാത്രി ദിനത്തിൽ ജാനകി ചേന്നാട്ട് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടെങ്കിലും വഴിമധ്യേ അപകടം സംഭവിച്ചുവെന്നാണ് നിഗമനം. നടപ്പാതയിൽ നിന്ന് 200 മീറ്റർ മാറിയാണ് മൃതദേഹം കിടന്നത്. തെരുവുനാക്കളാണോ മതദേഹം വലിച്ചിഴച്ചുകൊണ്ടു പോയതെന്നും സംശയമുണ്ട്.