ദേശീയ നൃത്ത സംഗീതോത്സവത്തിന് പാലക്കാട്ടു തുടക്കം. വിവിധ സംസ്ഥാനങ്ങളിലെ തനതു കലാരൂപങ്ങളാണ് നാലുദിവസങ്ങളിലായി അവതരിപ്പിക്കുന്നത്. കോട്ടമൈതാനത്തിന് സമീപമുളള രാപ്പാടിയാണ് വേദി.
ആന്ധ്രയിലെ ലംബാഡി എന്ന തെലുങ്ക് ആദിവാസി നൃത്തവും മണിപ്പൂരി നൃത്തവുമാണ് ആദ്യദിവസം കാഴ്ചക്കാരുടെ മനംകവർന്നത്. സിനം സിങ് ബസുവിന്റെ നേതൃത്വത്തിലുളള മണിപ്പൂരി നൃത്തം ജയദേവ കവികളുടെ ഗീതാഗോവിന്ദത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവതരിപ്പിച്ചത്.
ആന്ധ്രപ്രദേശിലെ വാറങ്കൽ, നൽഗൊണ്ട, അനുപു പ്രദേശങ്ങളിൽ നിന്നുളളവരാണ് ആദിവാസി നൃത്തവുമായെത്തിയത്. സെങ്കാളി, ബഞ്ചാറ എന്നീ ആദിവാസി സമുദായങ്ങളുടേതാണ് ലംബാഡി നൃത്തം. ഡപ്പ്, ചിടുത്ത, ഗുംഗുരു എന്നീ വാദ്യോപകരണങ്ങളാണ് അകമ്പടിയാവുക, ഗൗരി ക്രിയേഷൻസാണ് ദേശീയ നൃത്ത-സംഗീതോത്സവത്തിന്റെ സംഘാടകർ. എം.ബി. രാജേഷ് എംപി ഉദ്ഘാടനം ചെയ്തു.