സമകാലീന വിഷയങ്ങൾ കൊണ്ടു പ്രസക്തമായിരുന്നു കാസർകോട് ജില്ല സ്കൂൾ കലോൽസവത്തിന്റെ മോണോ ആക്ട് വേദി. ബീഫ് വിവാദവും കലാബുറഗിയുടെ വധവും മലാല യൂസഫ് സായിമൊക്ക വേദികളിലെത്തി. പതിവ് പോലെ മണിക്കൂറുകൾ വൈകിയാണ് ഓരോ ഇനങ്ങളും ആരംഭിക്കുന്നത്.
മാട്ടിറച്ചി കഴിച്ചെന്ന കുറ്റം ചുമത്തി ഫാസിസ്റ്റുകൾ വധശിക്ഷക്ക് വിധിച്ച മുഹമ്മദ് അഖ്്്ലാക്കിന്റെ വേദന സദസിന് പങ്കുവച്ചാണ് മോണോ ആക്ട്തുടങ്ങിയത്.സഫ്ദർ ഹാഷ്മിയും കലാബുറഗിയുംമെല്ലാം ജനമനസുകളിൽ ജീവിക്കുകയാണെന്ന് കൊച്ചു കലാകാരൻ പറഞ്ഞു വച്ചു. പിന്നീട്.ഭ്രൂണഹത്യയും മലയാളിയുടെ കാപട്യവുമെല്ലാം ഒരിക്കൽ കൂടി കലോൽസവ വേദിയെ പ്രകമ്പനം കൊള്ളിച്ചു.
സ്റ്റേജ് മൽസരങ്ങൾ ആരംഭിച്ചത് തന്നെ മണിക്കൂറുകൾ വൈകി..കലോൽസവം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ചെറുവത്തൂർ ഉപജില്ലയാണ് മുന്നിൽ മൽസരങ്ങൾ നാളെ സമാപിക്കും