തീപിടിത്തം പതിവായ കോഴിക്കോട്ട് കമ്മ്യൂണിറ്റി റസ്ക്യു ടീം വരുന്നു. തൊഴിലാളികളെ കൂടി ഉൾക്കൊള്ളിച്ചാണ് സന്നദ്ധസേനയെ സജ്ജമാക്കുന്നത്. കോഴിക്കോട് കോർപറേഷനാണ് പുതിയ ദൗത്യത്തിന് പിന്നിൽ.
മിഠായിത്തെരുവിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തം തടയലാണ് സന്നദ്ധസേനയുടെ ലക്ഷ്യം. ഫയർഫോഴ്സിനും പൊലീസ് ഉദ്യോഗസ്ഥർക്കും പുറമെ കച്ചവടക്കാരെയും ചുമട്ടുതൊഴിലാളികളെയും ഉൾക്കൊള്ളിച്ചാണ് കമ്യൂണിറ്റി റസ്്ക്യു ടീം സജ്ജമാക്കുന്നത്. 50 പേരടങ്ങുന്ന ടീമിനെയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കുന്നത്. ഇവർക്ക് പ്രത്യേക പരിശീലനം നൽകും. വൊളണ്ടിയർമാരുടെ പട്ടിക ഈമാസം എട്ടിനകം നൽകാനാണ് വ്യാപാരികൾക്ക് നൽകിയ നിർദേശം. നഗരത്തിൽ അനധികൃത സ്ഥാപനങ്ങൾ വർധിക്കുന്നതായി വ്യാപാരികളുടെയും ഉദ്ദ്യോഗസ്ഥരുടെയും യോഗത്തിൽ മേയർ കുറ്റപ്പെടുത്തി. അടുത്തമാസം 25ന് മുന്നോടിയായി മുഴുവൻ കടകളിലും പരിശോധന പൂർത്തിയാക്കും
മിഠായിത്തെരുവിൽ കൊണ്ടുവരുന്ന പരിഷ്കാരങ്ങളെ വ്യാപാരികൾ കണ്ണുമടച്ച് എതിർക്കുന്നത് ശരിയല്ലെന്ന് അസിസ്റ്റന്റ് കമ്മിഷണറും യോഗത്തിൽ കുറ്റപ്പെടുത്തി