ഏതുമണ്ണും കൃഷിയ്ക്കനുയോജ്യമാണെന്ന് തെളിയിക്കുകയാണ് ഈ വീട്ടമ്മമാരും നാട്ടുകാരും. കോഴിക്കോട്് ചെലപ്രത്തെ 30 സെന്റ് സ്ഥലത്താണ് വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വിളയിച്ചെടുക്കുന്നത്.
കൃഷിയോടുള്ള താല്‍പര്യം മാത്രം മതി, സ്വന്തം വീട്ടുമുറ്റത്തുതന്നെ പച്ചക്കറികള്‍ നട്ടുവളര്‍ത്താം എന്നു കാണിക്കുകയാണ് ഇവര്‍. കടുത്തചൂടും വരണ്ട കാലാവസ്ഥയും പച്ചക്കറികളെ ഒട്ടും തളർത്തിയിട്ടില്ല. കോളിഫ്ലവര്‍, തക്കാളി, വഴുതിന, വെണ്ടയ്ക്ക, പയര്‍, മത്തന്‍, പച്ചമുളക് എന്നുവേണ്ട ഒരുവീട്ടിലേക്കാവശ്യമായ എല്ലാ പച്ചക്കറികളും ഇവിടെയുണ്ട്.
മരുന്നടിച്ച പച്ചക്കറികള്‍ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങള്‍ അറിഞ്ഞതോടെയാണ് ഇവര്‍ കൃഷിചെയ്യാന്‍ തീരുമാനിച്ചത്. തികച്ചും ജൈവവളമാണ് ഉപയോഗിക്കുന്നത്. വീട്ടമ്മമാരുടെ താല്‍പര്യം അറിഞ്ഞ് പുരുഷന്‍മാര്‍കൂടി പങ്കെടുത്തതോടെ കൃഷി സജീവമായി. റസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ കൃഷിവിപുലികരിക്കാനും പദ്ധതിയുണ്ട്.