കോഴിക്കോട് റയിൽവേ സ്റ്റേഷൻവഴിയുള്ള നികുതി തട്ടിപ്പ് പിടിക്കേണ്ട വാണിജ്യ നികുതി ഉദ്യോഗസ്ഥർ ഓഫിസില്ലാതെ പെരുവഴിയിൽ. സ്റ്റേഷന് പുറത്തു നിർത്തിയിട്ട ജീപ്പാണ് ഓഫിസ്.
റയിൽവേ സ്റ്റേഷൻ വഴിയുള്ള നികുതി തട്ടിപ്പ് തടയുന്നതിനാണ് വാണിജ്യ നികുതി വകുപ്പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റയിൽവേ സ്റ്റേഷനുകളിൽ ഒാഫീസ് തുടങ്ങിയത്.കോഴിക്കോട് ഒഴികെ മറ്റ് രണ്ടിടത്തും ഒാഫിസ് സംവിധാനമുണ്ട്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ വാഹനത്തിൽ കഴിച്ചുകൂട്ടുകയാണ് ജീവനക്കാർ. നാല് ഇൻസ്പെക്ടർമാരും രണ്ട് ഡ്രൈവർമാരുമാണ് ഇവിടെയുള്ളത്.മൂട്ടയുടേയും കൊതുകിന്റെയും ശല്യം വേറെ.കുടിവെള്ളം,ശുചിമുറി ഉൾപ്പടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് റയിൽവേ സ്റ്റേഷനിൽ പോയി ക്യൂ നിൽക്കേണ്ട അവസ്ഥ.റയിൽവേ സ്റ്റേഷനിലെ 4ാം ഫ്ലാറ്റ് ഫോമിനടുത്താണ് ജീപ്പുള്ളത്.വാഹനം മാറ്റണമെന്ന ആവശ്യവുമായി റയിൽവേ പലതവണ നോട്ടീസ് നൽകിയിട്ടുണ്ട്. റയിൽവേ സ്ഥലം നൽകിയിട്ടുണ്ടെങ്കിലും ഒാഫിസ് നിർമിക്കാനാവശ്യമായ നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല.