ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട പ്രതിഷേധം പഠിച്ച, നിയമസഭാ കമ്മിറ്റിയുടെ റിപ്പോർട്ട് നിലനിൽക്കുമ്പോഴാണ് വീണ്ടും പഠനം നടത്താനുള്ള സർക്കാർ നീക്കം. തോമസ് ഉണ്ണിയാടൻ അധ്യക്ഷനായ സമിതി എലിവേറ്റഡ് ഹൈവേ എന്ന ശുപാർശയായിരുന്നു മുന്നോട്ടുവച്ചത്.
ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട പ്രതിഷേധം ഉയർന്നപ്പോഴാണ് 2012 ൽ വിഷയം പഠിക്കാൻ തോമസ് ഉണ്ണിയാടൻ അധ്യക്ഷനായ സമിതിയെ സർക്കാർ നിയമിച്ചത്.ബൈപാസ് നിർമാണം പാരിസ്ഥിതികമായി ബാധിക്കില്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചത്.എന്നാൽ കുന്നുകളും കുളങ്ങളും കൃഷിയിടങ്ങളും നികത്തേണ്ടിവരുമെന്നയിരുന്നു സമിതിയുടെ കണ്ടെത്തൽ.
സ്ഥലം ഏറ്റെടുക്കൽ പരമാവധി കുറക്കാൻ കൊയിലാണ്ടി ടൗണിലൂടെ 2 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ സംബന്ധിച്ച സാധ്യതാ പഠനം നടത്തണമെന്നായിരുന്നു സമിതി ശുപാർശ.ഒരിടവേളക്കുശേഷം ബൈപാസ് നിർമാണം വീണ്ടും ചർച്ചയായപ്പോഴാണ് പുതിയ പഠനത്തിനായുള്ള ഒരുക്കങ്ങൾ സർക്കാർ ആരംഭിച്ചതും ഇതിനായി ബംഗളൂരൂ ആസ്ഥാനമായ കമ്പനിയെയാണ് സർക്കാർ സമീപിച്ചത്