അകക്കണ്ണുകൊണ്ട് ബിരുദാന്തരബിരുദം വരെ പൂർത്തിയെങ്കിലും നിത്യജീവിതത്തിനൊരു ജോലിയില്ലാതെ പ്രയാസപ്പെടുകയാണ് മലപ്പുറം പുല്ലാര സ്വദേശി ലിബു. തളർന്നു കിടക്കുന്ന അച്ഛന്റേയും കാഴ്ചയില്ലാത്ത സഹോദരിയുടേയുമെല്ലാം പ്രതീക്ഷകൾ ലിബുവിലാണ്.
പട്ടിണിക്കും പ്രാരാബധങ്ങൾക്കുമിടയിലാണ് ലിബു സാമ്പത്തിക ശാസ്ത്രത്തില്‍ ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയത്. അധ്യാപകനാവണമെന്ന സ്വപ്നത്തിൽ ബിഎഡും പൂർത്തിയാക്കി. പക്ഷെ വർഷം രണ്ടു കഴിഞ്ഞിട്ടും ജോലി മാത്രം കിട്ടിയില്ല. കാഴ്ചശക്തിയില്ലാത്ത ലിബുവിന് ജോലി നൽകി പരീക്ഷണം നടത്താൻ സ്വകാര്യസ്ഥാപനങ്ങളൊന്നും തയാറായതുമില്ല. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി സർക്കാർ തസ്തികകൾ നീക്കി വക്കാറുണ്ടെങ്കിലും ലിബുവിന്റെ കാത്തിരുപ്പ് തുടരുകയാണ്.
സഹോദരി വിജിക്കും കാഴ്ചശ്കതിയില്ല. വീട്ടിലെ സാമ്പത്തിക പ്രതിസന്ധി മൂലം സഹോദരിക്ക് പത്താംക്ലാസിന് ശേഷം പഠിക്കാനുമായില്ല. കാഴ്ചശക്തിയില്ലാത്ത മക്കളെ കര കയറ്റാനുളള ശ്രമത്തിനിടെ അച്ഛൻ നാരായൻ അപകത്തിൽപ്പെട്ട് ഇരുപത് വർഷത്തിലധികമായി തളർന്നു കിടക്കുകയാണ്. ലിബുവിന് ഒരു സർക്കാർ ലഭിച്ചാൽ ജീവിതം കരകയറുമെന്ന പ്രതീക്ഷയില്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഈ കുടുംബം.