കപ്പല്‍ച്ചാലിന് ആഴം കൂട്ടാത്തതിനാല്‍ ബേപ്പൂര്‍ തുറമുഖത്ത് ചരക്കുകപ്പലുകള്‍ എത്തുന്നില്ല. ഇതേ തുടര്‍ന്ന് തുറമുഖത്ത് സ്ഥാപിച്ച വിദേശനിർമിത ക്രെയിൻ ഉപയോഗശൂന്യമായി. പതിനേഴ് കോടി രൂപ ചെലവിട്ടു വാങ്ങിയ ക്രെയിൻ ഒരുതവണമാത്രമാണ് ഉപയോഗിച്ചത്.
ഒരുവർഷം മുമ്പാണ് ഈ ക്രെയിൻ ബേപ്പൂർ തുറമുഖത്ത് കൊണ്ടുവന്നത്. കപ്പലുകളിൽനിന്ന് ചരക്ക് കയറ്റിറക്കൽ എളുപ്പമാക്കാനാണ് പതിനേഴു കോടി രൂപ ചെലവിട്ട് ക്രെയിൻ വാങ്ങിയത്. ജർമനിയിൽനിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത ക്രെയിൻ ഒരുതവണ മാത്രമേ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇപ്പോൾ ചരക്കുകപ്പലുകൾ തുറമുഖത്തേയ്ക്കു വരുന്നില്ല. കപ്പൽച്ചാലിന് ആഴംകൂട്ടാത്തതാണ് കാരണം.
ചരക്കുകൾ ഒന്നിനു മീതെ ഒന്നായി അടുക്കിവയ്ക്കാൻ മറ്റൊരു ക്രെയിനും വാങ്ങിയിരുന്നു. പത്തു കോടി രൂപയാണ് ഈ ക്രെയിനിന് ചെലവിട്ടത്. തുറമുഖ വികസനത്തിന് കോടികൾ ചെലവിട്ടിട്ടും അതിന്റെ ഗുണം ഇപ്പോഴും ലഭിച്ചിട്ടില്ല. എത്രയും വേഗം കപ്പൽച്ചാലിന്റെ ആഴം കൂട്ടിയാൽ മാത്രമേ ഇനി തുറമുഖം വികസിക്കൂ.