മലബാറിന്റെ മല്‍സ്യവിപണനമേഖലയിൽ ഒന്നാംനിരക്കാരാണ് ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി തുറമുഖങ്ങള്‍. ആനുപാതികമായി അടിസ്ഥാനസൗകര്യങ്ങളില്ലാതെയാണ് ഈ തുറമുഖങ്ങളുടെ പ്രവർത്തനശേഷി തളരുന്നത്.
തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിക്കുമ്പോൾ 30 അടിയുള്ള 250 ചെറിയബോട്ടുകളാണ് സർവ്വീസ് നടത്തിയിരുന്നത്.എന്നാല്‍ 20 വർഷം പിന്നിടുമ്പോൾ മൽസ്യബന്ധന യാനങ്ങളുടെ എണ്ണത്തിലും വലുപ്പത്തിലും ഇരട്ടിയിലേറെ വർധന.ചെറുതും വലുതുമായ 600ഒാളം യന്ത്രവൽകൃത ബോട്ടുകളാണ് നിലവിലുള്ളത്.ബോട്ടുജെട്ടിയുടെ നീളമാകട്ടെ 200 മീറ്റർ മാത്രം
ചെറുവള്ളങ്ങൾ നിർത്തിയിടാൻ സ്ഥലമില്ലാതെയാണ് ബേപ്പൂർ മൽസ്യബന്ധ തുറമുഖം വലയുന്നത്. ജെട്ടിയിൽ 45 അടിയുള്ള വലിയ യന്ത്രവൽകൃതബോട്ടുകളാണുള്ളത്.ചെറിയ വള്ളങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിനായി മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷത്തിന്റെ പ്രൊജക്ട് സർക്കാറിന് സമർപ്പിച്ചിരിക്കുകയാണ്.
ഏറെ നാള്‍ മുടങ്ങിയതാണ് കൊയിലാണ്ടി മൽസ്യ ബന്ധന തുറമുഖത്തിന്റെ നിർമാണം. എന്നാൽ പുലിമുട്ട് നിർമാണത്തിലെ അശാസ്ത്രീയത മൂലം പാതി വഴിയിൽ നിർമാണം നിലച്ച വെള്ളയിൽ മൽസ്യ ബന്ധന തുറമുഖം മൽസ്യത്തൊഴിലാളികൾക്ക് നൽകുന്നത് നിരാശയാണ്