അട്ടപ്പാടി ഷോളയൂരിലെ ക്ഷീരസംഘത്തിന്റെ കാലിത്തീറ്റ ഗോഡൗൺ കാട്ടാന തകർത്തു. ഇരുപത്തിയഞ്ച് ചാക്ക് കാലിത്തീറ്റയും കാട്ടാന ഭക്ഷിച്ചു. സമീപമുളള കുടിവെളള പൈപ്പുകളും തകര്‍ത്തു
ഷോളയൂർ െപാലീസ് സ്റ്റേഷനു സമീപം കൂടുതറയിലുളള ക്ഷീരസംഘം ഒാഫീസും ഗോഡൗണുമാണ് കാട്ടാന നശിപ്പിച്ചത്. ഇരുമ്പ് ഷട്ടർ ചവിട്ടിപ്പൊളിച്ചായിരുന്നു തുടക്കം. പിന്നീട് ഗോഡൗണിൽ അടുക്കിവച്ചിരുന്ന കാലിത്തീറ്റ ചാക്കുകൾ ഒാരോന്നായി പൊക്കിയെടുത്തു. ചാക്കുകൾ കുത്തിക്കീറി കാലിത്തീറ്റ മതിയാവോളം ഭക്ഷിച്ചു. എഴുപത്തിയഞ്ച് ചാക്കുകളിൽ 25 എണ്ണം നഷ്ടപ്പെട്ടതായാണ് കണക്ക്. വെളളം കുടിക്കാനായി സമീപത്തെ കുടിവെളള പൈപ്പുകളും തകർത്താണ് കാട്ടാന സ്ഥലം വിട്ടത്.
കഴിഞ്ഞ ഒരാഴ്ചക്കുളളിൽ രണ്ടു വീടുകൾ സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ടു. വേനൽ കടുത്തതോടെ കാടുകളിൽ നിന്ന് കട്ടാനകൾ ജനവാസമേഖലയിലിറങ്ങുന്നത് പതിവാകുകയാണ്.