പൂണെ ഹിൻജെവാഡി ഇൻഫോസിസിൽ കൊല്ലപ്പെട്ട രസീല രാജുവിനാടിന്റെ അന്ത്യാഞ്ജലി.കോഴിക്കോട് പയിമ്പ്രയിലെ വീട്ടുവളപ്പിൽ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംസ്കാരം. രസീലരാജുവിന്‍റെ കുംടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരവും ബന്ധുക്കളിൽ ഒരാൾക്ക് ജോലിയും നൽകുമെന്ന് ഇൻഫോസിസ് അറിയിച്ചു.
വികാര നിർഭരമായ നിമിഷങ്ങൾക്കാണ് പയിമ്പ്രയിലെ വീട് സാക്ഷ്യം വഹിച്ചത്.പതിനൊന്നരയോടെ കരിപ്പൂരിലെത്തിച്ച മൃതദേഹം പന്ത്രണ്ടരയോടെ വീട്ടിലെത്തിച്ചു.ഒരു മണിക്കൂർ വീട്ടിൽ പൊതു ദർശനം.കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പടെ വന്‍ ജനാവലിയാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.കൊലപാതത്തിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടെന്ന പരാതിയായിരുന്നു ബന്ധുക്കള്‍ ഉന്നയിച്ചിരുന്നത്.ഞായറാഴ്ച രാത്രിയാണ് രസീല കൊല്ലപ്പെട്ടത്.