വാഹനാപകടത്തിൽ മരിച്ച എസ്.എഫ്.ഐ കാസർകോട് ജില്ല ജോയിന്റ് സെക്രട്ടറി അഹമ്മദ് അഫ്സലിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി. സി.പി.എം ജില്ല കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ അന്തിമോപചാരം അർപ്പിച്ചു. ഇന്നു പുലർച്ചെ അഫ്സൽ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഒരുഇടവേളക്ക് ശേഷം കാസർകോട്ടെത്തിയ സർവകലാശാല യുജനോൽസവത്തിന് വേണ്ടി കയ്യും മെയ്യും മറന്നു പ്രവർത്തിക്കുന്നതിനിടെയാണ് വിധിയുടെ ക്രൂരത. കലോൽസവത്തിനായി എത്തിയ കൂട്ടുകാരെ റയിൽവേ സ്റ്റേഷനിലക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം. അപകട സ്ഥലത്ത് വച്ച് തന്നെ അഫ്സൽ മരണത്തിന് കീഴടങ്ങി.ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം സിപിഎം ജില്ല കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ ആദരാജ്ഞലി അർപ്പിച്ചു.
തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം നുള്ളിപ്പാട ജുമഅത്ത് പള്ളി കബർസ്ഥാനിയിൽ സംസ്കരിച്ചു. മുഖ്യ സംഘടകനായിരുന്ന അഫ്സലിന്റെ മരണത്തെ തുടർന്ന് യുവജനോൽസവം നേരത്തെ മാറ്റിവച്ചിരുന്നു.