പുഴസംരക്ഷണ പദ്ധതികൾക്ക് നേതൃത്വമേകി പാലക്കാട് ചെർപ്പുളശേരിയിൽ വാട്്സ്്ആപ്് കൂട്ടായ്മ. സൈലന്റുവാലിയിൽ നിന്നൊഴുകി ഭാരതപ്പുഴയിൽ ചേരുന്ന തൂതപ്പുഴയ്ക്കുവേണ്ടിയാണ് നാട്ടുകാർ ഒന്നിച്ചത്. ഒഴിവുനേരങ്ങളിൽ പുഴ വൃത്തിയാക്കിയാണ് മാതൃകാപ്രവർത്തനം.
മണലൂറ്റിയും കൈയ്യേറിയും ഇല്ലാതായ തൂതപ്പുഴ അടുത്തകാലത്ത് മാലിന്യവാഹിനിയായി തീർന്നിരിക്കുന്നു. വരൾച്ചയെത്തും മുൻപേ വെളളമില്ലാതാകുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കാൻ പുഴ ഇനിെയങ്കിലും സംരക്ഷിക്കപ്പെടണം. ഇൗ സാഹചര്യത്തിലാണ് സമൂഹത്തിന്റെ നാനാമേഖലകളിലുളളവർ ഒത്തുചേർന്നത്. തൂതപ്പുഴ സംരക്ഷണം എന്ന പേരിലുളള വാട്്സ്്ആപ്പ് കൂട്ടായ്മയിലൂടെയുളള ഏകോപനം പ്രവർത്തനങ്ങൾക്ക് വേഗമായി. നൂറിലധികം പേരാണ് പുഴ വൃത്തിയാക്കാനുളള ദൗത്യം ഏറ്റെടുത്തത്. പുഴയിലെ പ്ളാസ്റ്റിക്കും പായലും മദ്യക്കുപ്പികളും നീക്കം ചെയ്തായിരുന്നു മാതൃക കാട്ടിയത്.
സൈലന്റുവാലിയിൽ നിന്നൊഴുകിയെത്തുന്ന കുന്തിപ്പുഴയിലെ വെളളമാണ് തൂതപ്പുഴയിലെ നീരൊഴുക്ക് നിലനിർത്തുന്നത്. തൂതപ്പുഴയിലെ വെളളം ഭാരതപ്പുഴയിലേക്കും ഒഴുകുന്നു.