ശിൽപ കലയിൽ കേന്ദ്ര സർക്കാരിന്റ ടാലന്റ് റിസേർച്ച് സ്കോളർഷിപ്പിന് അർഹത നേടിയ കൊച്ചുകലാകാരി നാടിന്റെ അഭിമാനമാകുന്നു. കാസർകോട് ചെറുവത്തൂർ കൊടക്കാട്ടെ കെ.എം രേവതിയെന്ന ഏഴാം ക്ലാസുകാരിയാണ് ഉന്നത ബഹുമതി നേടിയത്. ഇത്തവണ രാജ്യത്തെ മൂന്ന് പേർക്ക് മാത്രമാണ് ഈ സ്കോളർഷിപ്പ് ലഭിച്ചത്്.
ഇത് ചെറുവത്തൂർ കൊടക്കാട് ഓറോട്ടച്ചാലിലെ കെ.എം രേവതി. ഇങ്ങിനെ പറഞ്ഞാൽ ഒരു പക്ഷേ ആരും അറിയില്ല. ബാലശിൽപികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഉന്നത സ്കോളർഷിപ്പ് നേടിയ കുട്ടിയെന്ന് പറഞ്ഞാൽ ശിൽപികളായ ശിൽപികളെല്ലാം രേവതിയെ അറിയും. ചെറുപ്രായത്തിൽ മണ്ണിൽ രൂപങ്ങളുണ്ടാക്കുന്നതിലെ താൽപര്യം കണ്ടാണ് കൊച്ചുരേവതിയെ മാതാപിതാക്കൾ ശില്‍പി തൃക്കരിപ്പൂർ രവീന്ദ്രന്റെ അടുത്ത് പഠനത്തിനായി എത്തിക്കുന്നത്.
29 സംസ്ഥാനങ്ങളിലെ കുട്ടികളോട് മൽസരിച്ചാണ് രേവതിയടക്കം മൂന്ന് േപർ ടാലന്റ് റിസർച്ച് സ്കോളർഷിപ്പിന് അർഹത നേടിയത്.യാത്രയെന്ന വിഷയത്തിൽ തുഴവഞ്ചിയിലെ ജലയാത്ര ഒരുക്കിയാണ്.സംസ്ഥാന സ്കൂൾ പ്രവർത്തി പരിചയ മേളകളിലെ സ്ഥിരം വിജയിയായ രേവതിക്ക് ഇനി ഇരുപത് വയസ് വരെ പ്രതിമാസം ആയിരത്തി ഒരുന്നൂറ്റിഅമ്പത് രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും. കുഞ്ഞിപ്പാറ യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ രേവതി തന്റെ പ്രഥമ ശിൽപ പ്രദർശനത്തിനുള്ള തിരക്കിലാണിപ്പോൾ.