കോഴിക്കോട് ജില്ലയിൽ ഷവര്‍മ വില്‍പ്പനയ്ക്കുള്ള നിയന്ത്രണങ്ങൾ അടുത്ത മാസം നിലവിൽ വരും. ഭക്ഷ്യ സുരക്ഷവകുപ്പാണ് ഷവർമ നിർമാണകേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
2006ൽ പ്രാബല്യത്തിൽ വന്ന ഭക്ഷ്യസുരക്ഷാ നിയമം അടിസ്ഥാനമാക്കി 18 നിർദ്ദേശങ്ങളാണ് ഭക്ഷ്യ സുരക്ഷവകുപ്പ് വ്യാപാരികൾക്ക് നൽകിയിരിക്കുന്നത്. ഷവർമയുടെ വൃത്തിയും, ഗുണനിലവാരവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഷവർമ നിർമ്മാണത്തിന് പ്രത്യേക അനുമതി വാങ്ങണം എന്നതാണ് നിർദ്ദേശങ്ങളിൽ പ്രധാനം. ഇതുവരെ 130 സ്ഥാപനങ്ങൾ രജിസ്ട്രേഷനായി അപേക്ഷ നൽകിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ് അനുവദിക്കുക.ഇതിനായി പ്രത്യേക സ്ക്വാഡ് പരശോധന നടത്തും.
ജില്ലയില്‍ പലയിടത്തായി ഷവര്‍മ്മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങളെ തുടര്‍ന്നാണ് നടപടി. ഈ മാസം പത്തിനകം ലൈസൻസ് നടപടികൾ പൂർത്തിയാക്കാനായിരുന്നു നേരത്തെ നിർദ്ദേശിച്ചിരുന്നത്. എന്നാൽ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ സമയം വേണമെന്ന വ്യാപാരികളുടെ അപേക്ഷയെത്തുടർന്നാണ് സമയം നീട്ടിനൽകിയത്. നിയന്ത്രണം നടപ്പിൽ വന്നാൽ പ്രത്യേക ലൈസന്‍സില്ലാതെ ഷവര്‍മ്മ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫുഡ്സേഫ്റ്റി ഒാഫീസര്‍ അറിയിച്ചു.