കാക്കൂർ കാളവയൽ പുനരാരംഭിക്കണമെന്നുള്ള ആവശ്യം ശക്തമാക്കുന്നു. കാളവയലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പിറവത്ത് പൊതുസമ്മേളനം നടന്നു. സമാനചിന്താഗതിക്കാരുമായി ചേർന്ന് കേരളമാകെ പ്രതിഷേധകൂട്ടായ്മകൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കാക്കൂർ നിവാസികൾ.
തമിഴ്നാട്ടിലെ ജല്ലിക്കട്ട് പ്രക്ഷേഭത്തിൽ നിന്ന് ഊർജം ഉൾകൊണ്ടാണ് കാക്കൂർ നിവാസികൾ പോരാട്ടത്തിന് ഒരുങ്ങുന്നത്. 2013 ൽ നിരോധിച്ച കാളവയൽ പുനരാരംഭിക്കണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപെടുന്നു.
കാളവയലിന് അനുമതി നൽകണമെന്ന് ആവശ്യപെട്ട് പ്രദേശത്ത് നിന്നുള്ള നിയമസഭ സാമാജികർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.കൊയ്ത്ത് കഴിഞ്ഞ പാടത്ത് കുംഭമാസത്തിലെ രോഹിണി നാൾ മുതൽ നാലുദിവസം നീണ്ടുന്ന നിൽക്കുന്ന കാർഷികോൽസവമായിരുന്നു കാളവയൽ.കാളയോട്ടവും,മരമടിയും,കന്നുകാലിചന്തയുമായിരുന്നു കാക്കൂർ കാളവയിലിന്റെ പ്രത്യേകത.