എം.ടി.വാസുദേവൻ നായരെ കേരളം കോട്ടകെട്ടി സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യം പറഞ്ഞതുകൊണ്ടാണ് എം.ടിക്ക് ശത്രുക്കളുണ്ടായത്. ആത്മവിദ്യാസംഘം ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം വടകരയിൽ എം.ടിക്ക് സമ്മാനിച്ചു.
ആത്മവിദ്യാസംഘത്തിന്റെ ശതാബ്ദി വാർഷികത്തോട് അനുബന്ധിച്ചാണ് വാഗ്ഭടാനന്ദ പുരസ്കാരം ഏർപ്പെടുത്തിയത്. മലാളികളുടെ സർഗാത്മക മനസാണ് എം.ടി. അദ്ദേഹത്തിന്റെ സംഭാവനകൾ കേരളത്തിന് ഇനിയും ആവശ്യമുണ്ട്. സാധാരണക്കാരന്റെ ദുരിതം തുറന്നുപറഞ്ഞതിനാണ് എം.ടിക്കെതിരെ അസഹിഷ്ണുതയുടെ ആളുകൾ തിരിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.വാഗ്ഭടാനന്ദന്റെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നത് ജീവിതത്തിലെ വിലപ്പെട്ട നിമിഷമെന്ന് എഴുത്തുകാരൻ. ഊരാളുങ്കൽ കോപറേറ്റിവ് സൊസൈറ്റിയുടെ 92ാം വാർഷികവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.