പരാതീനതകൾക്ക് നടുവിൽ വയനാട് അമ്പലവയൽ പഞ്ചായത്തിലെ കൊട്ടയമ്പം കോളനിവാസികൾ. ആവശ്യത്തിന് ശുചിമുറികളും വീടുകളും കോളനിയിലില്ല. വർഷങ്ങൾക്ക് മുൻപ് വിഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതും വൈകുന്നു.
ഇരുപത് സെന്റ് സ്ഥലത്ത് പതിമൂന്ന് കുടുംബങ്ങൾ. ഇവരെല്ലാം താമസിക്കുന്നത് നാല് വീടുകളിലും. പുതിയതായി അഞ്ച് വീടുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നിർമാണം പൂർത്തികരിച്ചിട്ടില്ല. വർഷങ്ങൾക്ക് മുൻപ് നിർമിച്ച വീടുകൾ ചോർന്ന് തുടങ്ങിയതോടെ സർക്കാർ ഫണ്ടിൽ വീടുകൾക്ക് മുകളിൽ ഷീറ്റുകൾ വിരിച്ചു. എന്നിട്ടും ചോർച്ചനിന്നില്ല. കിണറിലെ വെള്ളം വറ്റിയതിനാൽ മാലിന്യക്കുഴിയായാണ് ഉപയോഗിക്കുന്നത്. രാവിലെ മാത്രം പൈപ്പിലൂടെയെത്തുന്ന വെള്ളമാണ് ഏക ആശ്രയം. ഒൻപത് ശുചി മുറികളുണ്ടെങ്കിലും എല്ലാം ഉപയോഗശൂന്യം. വീടു പൊളിച്ചു പണിതപ്പോൾ വിഛേദിച്ച വൈദ്യുതിബന്ധം ഇതുവരെയും തിരികെ സ്ഥാപിച്ചിട്ടില്ല.