പാലക്കാട് കഞ്ചിക്കോട്ടെ കാൻസർ രോഗനിർണയ കേന്ദ്രത്തിന് പുതിയകെട്ടിടം. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിനുവേണ്ടി ജില്ലാ പഞ്ചായത്താണ് കെട്ടിടം നിർമിച്ചത്.
പാലക്കാട് വാളയാർ ദേശീയപാതയോട് ചേർന്ന് കഞ്ചിക്കോടാണ് കാൻസർ രോഗനിർണയകേന്ദ്രം. ജില്ലാ പഞ്ചായത്തിന്റെ രണ്ടരക്കോടി രൂപ ചെലവിൽ 2013 ൽ തുടങ്ങിയ കെട്ടിട നിർമാണം പൂർത്തിയായി. പതിനേഴിന് സംസ്ഥാനഭരണപരിഷ്കരണ കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനനന്ദൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ആർസിസിയാണ് രോഗനിർണയത്തിന് അത്യാധുനീക സൗകര്യങ്ങളൊരുക്കുന്നത്. രോഗീപരിചരണം ഉൾപ്പെടെയുളളവ വരുംനാളുകളിലുണ്ടാകും.
കീമോ , േറഡിയേഷൻ സൗകര്യങ്ങളും ഒാങ്കോളജി വിഭാഗവും ആരംഭിക്കുന്നതിന് പുതിയ കെട്ടിടത്തിൽ സൗകര്യമുണ്ട്. ലാബ് പരിശോധനയും മെഡിക്കൽ ക്യാംപുകളും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം.
1986 ലാണ് ആർസിസിക്ക് കീഴിൽ ഇവിടെ സബ്്സെന്റർ ആരംഭിച്ചത്. പരിമിതമായ സൗകര്യത്തിന് പരിഹാരമാകുന്നതോടെ ആർസിസിയുടെ സേവനവും മെച്ചപ്പെടും. കാൻസർ മുക്തമായ കേരളം എന്ന ലക്ഷ്യത്തിന് മാതൃകയാണ് ഇൗ സ്ഥാപനം. കൂടുതൽ സൗകര്യങ്ങളും ജീവനക്കാരുമൊക്കെയാകുമ്പോൾ ഇത് നാടിന് നന്മയാകും.