മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാനന്തവാടി ബൈപ്പാസ് റോഡ് നിർമാണം പുനരാരംഭിച്ചു. സ്വകാര്യ വ്യക്തികൾ ഭൂമി വിട്ടുനൽകാൻ വൈകിയതാണ് നിർമാണം നീണ്ടുപോകാൻ കാരണം.
ടൗണിൽനിന്ന് കൂനാര്‍ വയല്‍വരെയുള്ള 175 മീറ്റര്‍ ദൂരമാണ് പൊതുമരാമത്ത് വകുപ്പ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. 2014 ഫെബ്രുവരിയിൽ ചെറ്റപ്പാലം മുതൽ കൂനാർവരെയുള്ള പണികൾ പൂർത്തികരിച്ചിരുന്നു. ഭൂമി വിട്ടുനൽകുന്നതിലെ കാലതാമസം പദ്ധതിക്ക് തടസമായി. ജനപ്രതിനിധികള്‍ ഇടപെട്ടാണ് മുക്കാല്‍ ഭാഗത്തോളം വീതി കൂട്ടാന്‍ സ്ഥലം ഏറ്റെടുക്കാന്‍ ധാരണയായത്. തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലങ്ങളിൽ നിലവിലുള്ള വീതിയില്‍തന്നെ കോണ്‍ക്രീറ്റ് ചെയ്യും. സോട്ട് പി.ടി.ബിജു, കൗൺസിലർ, മാനന്തവാടി നഗരസഭ
നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കണ്ണൂരില്‍നിന്ന് വരുന്ന ചെറുവാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ കൽപറ്റയിലേക്കും കർണാടകയിലേക്കും പോകാൻ സാധിക്കും. വീതി കുറഞ്ഞ വഴിയായതിനാൽ ചരക്ക് വാഹനങ്ങള്‍ നഗരത്തിലൂടെതന്നെ കടന്നുപോകേണ്ടിവരും.