വയനാടിനോട്ചേർന്ന തമിഴ്നാട്ടിലെ ചേരംങ്കോട് മലയടിവാരത്ത് തടാകമുണ്ടായതിന്റെ ചരിത്രം ഒരു ദുരുന്തത്തിന്റേതുകൂടിയാണ്. ഏഴ് ജീവനുകൾ കവർന്നെടുത്ത ഉരുൾപൊട്ടൽ സമ്മാനിച്ച തടാകത്തിന്റെ സൗന്ദര്യം കാണാം.
തേയിലത്തോട്ടംനിറഞ്ഞ ചേരംങ്കോട് മലനിരകൾ. അടിവാരത്ത് രണ്ടേക്കറിൽ ശാന്തമായി കിടക്കുന്ന തടാകം. മലംപൊട്ട് തടാകമെന്നാണ് നാട്ടുകാർ പേരിട്ടിരിക്കുന്നത്. 1961ൽ ചേരംങ്കോട്മല പൊട്ടിയൊഴുകിതിന്റെ ശേഷിപ്പാണ് എന്നും നിറഞ്ഞ് കിടക്കുന്ന ജലാശയം. കാലാവർഷത്തിൽ നീലഗിരി ജില്ലയിലെ പന്തല്ലൂരിനെ നടുക്കിയായിരുന്നു മലവെള്ളപ്പാച്ചിൽ. കുടിയേറിവന്ന കർഷകരും ആദിവാസികളും ഉൾപ്പടെ ഏഴ് ജീവനുകൾ മണ്ണിൽപുതഞ്ഞുപോയി. കുത്തിയൊഴുകിയെത്തിയ വെള്ളം കൃഷികളും തുടച്ചുനീക്കി. പലരും ഗ്രാമം വിട്ടോടി. തലമുറകൾ മാറി. വർഷങ്ങൾ മുന്നോട്ട് നീങ്ങിയപ്പോൾ ദുരുന്തഭൂമി ഒരു മനോഹാര ഗ്രമമായി മാറിയിരിക്കുന്നു. വേണമെങ്കിൽ ദുരുന്തതടാകംമെന്നുവരെ വിളിക്കാമെങ്കിലും ഏത് വോനൽക്കാലത്തും വറ്റാത്ത ജലസ്രോതസാണിത്.
നാടിന്റെ കാർഷിക വിജയത്തിന്റെ നീരും ഇതുതന്നെ. ആമ്പൽ ചെടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന വലിയ മീനുകളെ പിടികൂടി ഉപജീവനം കഴിയുന്നവരുമുണ്ട്.