മൽസ്യ ബന്ധനതുറമുഖങ്ങളില്‍ ഒരിടത്തും ബോട്ടുകളുടെ അറ്റകുറ്റപണി നടത്താൻ സർക്കാർ സംവിധാനങ്ങളില്ലാത്തതാണ് തൊഴിലാളികളെ ഏറെ വലയ്ക്കുന്നത്. ബോട്ടുകളുടെ കേടുപാടുകൾ തീർക്കാൻ ആശ്രയം സ്വകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ്.
മൽസ്യത്തൊഴിലാളികളുടെ ഏറെ നാളത്തെ ആവശ്യമാണ് സർക്കാർ തലത്തിൽ സ്്ലിപ് വേ.മിക്ക മൽസ്യബന്ധന തുറമുഖങ്ങളിലും സ്ഥലപരിമിതിമൂലം ഇതിനായുള്ള സംവിധാനമില്ല. മുനമ്പത്തും ബേപ്പൂരിലും എത്തിച്ച് അറ്റകുറ്റ പണി പൂർത്തിയാക്കി കടലിലിറക്കുമ്പോഴേക്കും പോക്കറ്റ് കാലിയാവും.
സാധാരണ നിലയിൽ മൂന്നുമാസം കൂടുമ്പോൾ ബോട്ടുകളുടെ അറ്റകുറ്റ പണി നടത്തണം.സ്്ഥിരമായി ഡ്രഡ്ജിങ് സംവിധാനമെന്ന മൽസ്യത്തൊഴിലാളികളുടെ ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. ചെളിയിലും മണലിലും തട്ടി ബോട്ടുകൾ തകരുന്നതാണ് അനന്തരഫലം.