കോഴിക്കോട് കോർപറേഷൻ പരിധിയിലെ ഉന്തുവണ്ടിക്കച്ചവടക്കാരുടെ പ്രവർത്തനമികവിനായി തയ്യാറാക്കിയ പദ്ധതി കടലാസിൽ ഒതുങ്ങി. തൊഴിലാളി സംഘടനകളുെട ശക്തമായ എതിർപ്പാണ് പദ്ധതിയെ തളർത്തിയത്.
കോർപറേഷൻ പരിധിയിൽ മാത്രം മൂന്നൂറോളം ഉന്തുവണ്ടിക്കച്ചവടക്കാർ ഉണ്ടെന്നാണ് കണക്ക്. ഉപ്പിലിട്ടതും, ഐസ് ഉപയോഗിച്ചുള്ള വിഭവങ്ങളുമാണ് പ്രധാനമായും വിൽക്കുന്നത്. ഇവിടങ്ങളിലെ വൃത്തിയെക്കുറിച്ച് വ്യാപക പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആരോഗ്യ,ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളും കോർപറേഷനും ചേർന്നാണ് ഇവയുെട പ്രവർത്തനം മെച്ചപ്പെടുത്താനുള്ള മർഗനിർദ്ദേശങ്ങൾ തയ്യാറാക്കിയത്. പഴങ്ങളുടേയും, പച്ചക്കറികളുടേയും, ഐസിന്റെയും ഗുണനിലവാരവും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.നടപടിക്രമങ്ങൾ ആരംഭിച്ചു എന്നുമാത്രമാണ് കോർപറേഷൻ അധികൃതർ പറയുന്നത്.
വേനൽ എത്തിയതോടെ ജലജന്യരോഗങ്ങൾ പടരുമെന്ന ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബീച്ചിൽ അടക്കമുള്ള കച്ചവടകേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കും.റോഡിൽ നിന്ന് ബീച്ചിലേയ്ക്ക് ഇറക്കി നിർത്തിയിരിക്കുന്ന വണ്ടികൾ മാറ്റാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തുറമുഖവകുപ്പ് മേയർക്ക് കത്ത് നൽകയിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് തടസമുണ്ടക്കുന്നതിനാലാണ് വണ്ടികൾ മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്.