മലപ്പുറം എടപ്പാളിൽ കോടതി ഉത്തരവ് മറികടന്നു കാളപൂട്ടു മൽസരം. മൽസരം നിർത്തിവയ്ക്കണമെന്ന് ജില്ല കലക്ടർ ഉത്തരവിറക്കിയെങ്കിലും വൈകിട്ട് സമ്മാനദാനവും നടത്തിയാണ് മൽസരം അവസാനിപ്പിച്ചത്.
മൽസരം നടത്തരുതെന്ന പൊന്നാനി തഹസീദാരുടെ ഉത്തരവ് മറികടന്നാന്ന് രാവിലെ അയലക്കാട്ടെ വയലിൽ കാളപൂട്ടാരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ സഥലങ്ങളിൽ അൻപത് ജോഡി കാളകളാണ് മൽസരത്തിൽ പങ്കെടുക്കാനെത്തിയത്. പല കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നെങ്കിലും മൽസരത്തെ ബാധിച്ചില്ല. മൽസര വിവരമറിഞ്ഞ് കലക്ടർ നിർത്തിവക്കാൻ നിർദേശം നൽകിയെങ്കിലും സംഘാടകർ അവഗണിച്ചു. പൊലീസും കാര്യമായ ഇടപെടൽ നടത്തിയില്ല.ജെല്ലിക്കെട്ടു പോലെ കേരളത്തിലെ കർഷകരുടെ ഉൽസവമാണെന്നും മൽസരം നടത്താർ സർക്കാർ സഹകരിക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടു.
രാവിലെ 11ന് ആരംഭിച്ച മൽസരം വൈകിട്ട് അഞ്ചിനാണ് പൂർത്തിയായത്. മൽസരയോട്ടത്തിൽ വിജയിച്ച കാളയുടമക്ക് അടക്കം ഒട്ടേടെ സമ്മാനങ്ങൾ വിതരണം ചെയ്തു. സംഘാടകർക്കെതിരെ കേസെടുത്താൽ തമിഴ്നാട്ടിലെ ജെലിക്കെട്ട് പ്രക്ഷോഭം പോലെ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ കഴിയുമോ എന്നാണ് സംഘാടകർ പരിശോധിക്കുന്നത്.