ഐസ് നിർമാണ യൂണിറ്റുകളാണ് മൽസ്യ ബന്ധന തുറമുഖങ്ങളുടെ പ്രധാന അടിസ്ഥാനസൗകര്യം. ഉദ്യോഗസ്ഥതലത്തിലുള്ള അനാസ്ഥമൂലം ഈ യൂണിറ്റുകളും കടലാസിൽ ഉറങ്ങുകയാണ്. കോഴിക്കോട് ജില്ലയിൽ പുതിയാപ്പ, ബേപ്പൂർ മൻസ്യബന്ധന തുറമുഖങ്ങളിലാണ് ഐസ് നിർമാണത്തിനായുള്ള ബ്രൈക്ക് ഐസ് ആൻഡ് ചിൽ റൂം യൂണിറ്റ് സ്ഥാപിച്ചിരുന്നത്.കേന്ദ്ര സർക്കാർ സ്ഥാപനമായ മറൈൻ പ്രൊഡക്ട് എക്സ്പോർട്ട് ഡവലപ്പമെന്റ് അതോറിറ്റിക്കായിരുന്നു നിർമാണ ചുമതല.2007-2008 കാലഘട്ടത്തിൽ 25 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച യൂണിറ്റിന്റെ ഇന്നത്തെ അവസ്ഥ കാണുക.യൂണിറ്റ് സ്ഥാപിച്ചതല്ലാതെ ഇതുവരെ ഉപയോഗിച്ചിട്ടില്ല.തുരുമ്പെടുത്ത് നശിക്കുന്നു.
യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹാരമില്ലാതെ തുടരുകയാണ്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്നതിനിടെയാണ് ആർക്കും ഉപയോഗിക്കാൻ കഴിയാതെയുള്ള ഈ യൂണിറ്റും പുതിയാപ്പയിൽ സ്ഥാപിച്ച യൂണിറ്റിന്റെ ഗതിയും ഇതുതന്നെ.